Tuesday, December 23, 2008

ഒരുചിന്ത



എന്റെ ഉള്ളില്‍നിന്നും ആരോഎന്നോട്
പലവട്ടം ചോദിച്ചഒരേഒരുചോദ്യവും,
എനിയ്ക്ക് ഒരിക്കലും മനസ്സിലാക്കാന്‍
കഴിയാതിരുന്നതും അതുമാത്രമാണ്.
മനുഷ്യ മനസ്സ് നിര്‍വ്വചിക്കാന്‍
കഴിയാത്തതുതന്നെയല്ലെ?



ഇന്നലെവരെ ജീവിതത്തിന്റെ
അവിഭാജ്യ ഘടകമായിരുന്ന
ഒന്ന്ഇന്ന് തീര്‍ത്തുംഅന്യമാവുക!
ആലോചിച്ചാല്‍ ഒരിടത്തും എത്തി
പ്പെടാന്‍ കഴിയാത്ത ചിന്തകള്‍,
കാരണംഅവിഭാജ്യഘടകം
മനസ്സിന്റേതുമാത്രമല്ല മനുഷ്യവ്യവ
ഹാരങ്ങളുടെയും കൂടിയാണല്ലോ?

ഒരു ദിവസത്തെ കൂടിക്കാഴ്ച്ക്ക്

ശേഷം തുടക്കത്തിലേയ്ക്കും
ഒടുക്കത്തിലേയ്ക്കും നയിക്കുന്ന
പലതും മനസ്സിന്റ്തമാശകള്‍ക്ക
പ്പുറം ചിലപ്പോള്‍ നമ്മെ അലോ
സരപ്പെടുത്തുന്നത് നാംഅറിയാത്തതു
പോലെ നടിക്കുന്നു!



ജീവിതപന്ഥാവില്‍ നാംആരെയെല്ലാം
കണ്ടു മുട്ടുന്നു?അവരെയൊക്കെനാം
നിത്യം ഓര്‍ക്കാറുണ്ടോ?അടുക്കാറുണ്ടോ?
ഒരിറ്റുസ്നേഹത്തിനു വേണ്ടിവിലപിച്ച
പലരുംപിന്നീട്അതോര്‍ത്തുവിലപിച്ചതും,
സ്വയം പരിഹാസ്യരായിത്തീര്‍ന്നതും
പലപ്പോഴും എന്റെ മുന്നില്‍
തിരശ്ശീലമാറ്റി പ്രത്യക്ഷപ്പെടാറുണ്ട്!



യഥാര്‍ത്ഥത്തില്‍ സ്നേഹം എന്താണ്?
കാമം,പ്രേമം,പ്രണയംഇവയൊക്കെ
ഒരേജന്മത്തിന്റെപലവിധവേഷ
ങ്ങള്‍മാത്ര മായിട്ടാണ്എനിയ്ക്ക്
തോന്നിയിട്ടുള്ളത്.



നൂല്‍പ്പാലത്തില്‍കൂടിയുള്ള ഒരുയാത്ര!
കാലിടറിയാല്‍ അഗാധതയിലേയ്ക്ക്
ഒരു പതനം! ആപതനത്തില്‍ നാം
തകര്‍ന്നടിഞ്ഞ് ചിന്നിച്ചിതറിമനുഷ്യര
ല്ലാത്ത വെറും മാംസപിണ്ഡമായിമാറാം!
അപ്പോള്‍ നമ്മുടെ അസ്തിത്വത്തിന്റെ
വിലയെന്തായിരിക്കാം?



രൂപവും, ഭാവവും,സൌന്ദര്യവും ,
വൈരൂപ്യവും,എല്ലാം ഏതോഒരു
രൂപത്തിന്റെ കെട്ടുപിണഞ്ഞ ഒരു
നിര്‍ജ്ജീവമായ അനിത്യമായ
അസത്യം മാത്രമല്ലേ?

ചിലപ്പോള്‍ ആപതനത്തിലും നാം

ഉറങ്ങിയുണര്‍ന്നതുപോലെഏതോ,
ഒരുഅദൃശ്യശക്തിയുടെകരങ്ങളില്‍
തൊട്ടിലാടി,ഏതെങ്കിലും വള്ളിപ്പട
ര്‍പ്പുകളിലോ, പുല്‍ത്തകിടിയിലോതട്ടി
അല്പവും കേടുതട്ടാതെ മോഹാലസ്യ
പ്പെട്ട് കിടന്ന് വീണ്ടും ഉണര്‍ന്നേയ്ക്കാം!



അന്ന് ,ഒരുകുളിര്‍കാറ്റുപോലെ,നമ്മുടെ
മനസ്സില്‍ പുതുജീവനായെത്തുന്ന ഒരു
തലോടല്‍നമ്മെ കടപ്പാടിന്റെവേഷ
ത്തില്‍മുട്ടുകുത്തിക്കുന്നു!
അത് ജാതിയുടെയൊ,മതത്തിന്റെയൊ,
വികാരങ്ങളുടെയൊ പേരിലുള്ള
ആരാധനയല്ല പകരം നിലനില്‍പ്പിന്റെ,
നിസ്സഹായതയുടെ അടിത്തട്ടില്‍
നിന്നുള്ള ആത്മ വേദനയുടെ
തുടച്ചുമാറ്റല്‍ മാത്രമല്ലെ?



നല്ലവരായ ബന്ധുക്കളില്‍,തുറന്ന
സമീപനത്തില്‍ നാം പ്രതീക്ഷിക്കാറുള്ളത്
മറയില്ലാത്ത മന്ദഹാസം തന്നെയല്ലെ?
ചിലപ്പോള്‍ നാം സ്വയം മറഞ്ഞു
നിന്നു നോക്കാന്‍ശ്രമിക്കന്ന അന്യരുടെ
ഹൃദയ ശൂന്യത,ഹൃദയ
വിശാലതയാണെങ്കിലോ? പിന്നീട്
അതോര്‍ത്ത് ദുഃഖിക്കാതിരിക്കാം അല്ലേ?

അടുക്കുമ്പോള്‍ ശ്രദ്ധിക്കാം,ഒരിക്കലും
അടുപ്പം കൊടുക്കല്‍ വാങ്ങലുകളി
ല്‍നിന്ന് ആത്മബന്ധ ങ്ങളിലേയ്ക്ക്
വലിച്ചിഴക്കാതിരിക്കുക!
വിലയുള്ളതും.വിലയില്ലെന്ന്കരുതു
ന്നതും, ചിലപ്പോള്‍ ഉറക്കെപ്പറയു
ന്നതും ഇന്നത്തെ കപട സദാചാരം
മാന്യതകല്പിക്കുന്ന
പണത്തിനെ തന്നെയാണ്!

യഥാര്‍ത്ഥത്തില്‍ വിലയില്ലാത്ത
വസ്തു,
ഏതാണ്?പണമോ?മനുഷ്യനോ?








Saturday, September 27, 2008

മോഹങ്ങള്‍

പരിശ്രമംകൊണ്ടു
പടുത്തുയര്‍ത്താന്‍ കഴിയാത്ത,
പാഴ്ജന്മങ്ങളൊന്നില്‍ഞാന്‍
പഴംതുണിയില്‍പൊതിഞ്ഞസ്വപ്നങ്ങളെ
പഴമ്പായില്‍ കിടത്തിയുറക്കി.

പട്ടുപാവാടയുടുത്ത,
പാവാടക്കാരിയായിഅവള്‍
പവിഴാധരത്തില്‍പുഞ്ചിരിയുമായി
പങ്കുവയ്ക്കാനാവാത്തസ്നേഹം
പകുത്തുനല്‍കി.

പാഴ്വാക്കുചൊല്ലിയെന്മോഹങ്ങളെ
പാതിരാവില്‍ഞാന്‍ വെറുതെവിട്ടു.
പാതിനിറഞ്ഞ മിഴികളില്‍
പരിഭവം കലര്‍ത്തി എന്നോടവള്‍
പരാതിപറയുന്നുണ്ടായിരുന്നു.

പക്ഷേ,ഞാനൊരു
പകരക്കാരിയാണെന്നകാര്യം,
പകലന്തിയോളം
പണിയെടുക്കുന്നുണ്ടെന്നകാര്യം,
പണിപ്പെട്ടാണെങ്കിലുമവള്‍
പകലുപോലെ മനസ്സിലാക്കി.!


ശ്രീദേവിനായര്‍.

Monday, September 1, 2008

സ്നേഹിത.

ദേഹംദേഹിയെപ്പുല്‍കിനിന്നോ,ദേഹി
ദേഹത്തെപ്പുല്‍കിനിന്നോ? രണ്ടുമെനിയ്ക്ക്
തിരിച്ചറിയാനായില്ല.ഏതായാലുമൊന്ന്
എനിയ്ക്കുറപ്പ് ;രണ്ടുംഒന്നുചേര്‍ന്നു.

വലിയവിചാരങ്ങളുംതത്വചിന്തകളും
എനിയ്ക്കറിയില്ല.സാമാന്യ വിദ്യാഭ്യാസം
മാത്രം കൈമുതലായുള്ള പാവം ഒരു
സ്ത്രീരോദനം. രോദനം കട്ടികൂടി
പീഡനമാകാതിരിക്കാന്‍ ഞാന്‍
അവിടെ വച്ചുതന്നെ ഫുള്‍ സ്റ്റോപ്പിടുന്നു.

എന്നുമെന്റെ സഹപ്രവര്‍ത്തകര്‍ പറയും
“ടീച്ചറിനറിയാം എവിടെ തുടങ്ങണമെന്നും,
എവിടെ നിര്‍ത്തണമെന്നും”

ഓര്‍ക്കുമ്പോള്‍ ചിരിയാണു വരിക.ഇത്
ആര്‍ക്കാണറിയാത്തത്?
തുടക്കവും ഒടുക്കവും(എന്റെ പക്ഷം
അവരവരുടെ പ്രവര്‍ത്തികളെ ആശ്രയിച്ചു
തന്നെയാണു സംഭവിക്കുക)

ഞാന്‍ ഓരോനല്ല,ബന്ധങ്ങളിലും തുടക്കം
കുറിക്കു മ്പോളോര്‍ക്കാറില്ല അതെവിടെ
അവസാനിപ്പി ക്കേണ്ടിവരുമെന്ന്.
ബന്ധങ്ങള്‍ തുടര്‍ന്നു കൊണ്ടേയി
രിക്കുന്നൂ.ഒഴുക്കായീ,തേജസ്വിനി
യായ നദീ പ്രവാഹമായീ..

അവസാനമെന്റെ പണത്തിന്റെ ഭാരം
കുറയു കയും സ്നേഹത്തിന്റെ ഭാരം
കൂടുകയും ചെയ്യു മ്പോള്‍,സ്നേഹിതര്‍
എന്നെ പരിഹസിക്കാന്‍ ആരംഭിക്കുന്ന
തോടെ ഞാന്‍ എന്റെ സ്നേഹിതരോടു
വിടപറയുന്നൂ.

ആബന്ധങ്ങളെന്നെ ചൂഷണംചെയ്യുന്ന
തായി ഞാന്‍ ഉള്ളിലെങ്കിലും മനസ്സി
ലാക്കുന്നതായി അവരുംമനസ്സിലാക്കു
ന്നു.അങ്ങനെ അവിടെയും
ഞാന്‍ ജയിക്കുന്നു!

അങ്ങനെ പരപോഷണം എന്നെ
പരദൂഷണത്തിലെത്തിക്കാതെ
രക്ഷപ്പെടുത്തുന്നൂ.ഇനി വേണ്ടയെന്നു
മനസ്സിലാക്കുന്ന ഞാന്‍ തകര്‍ന്ന
ബന്ധത്തിനുപുറകേ നെട്ടോട്ടമോടു
ന്നില്ല പകരംവെറുതേനോക്കി
യിരിക്കുന്നൂ.

വഴിയില്‍ക്കണ്ട വലിയ പാറക്കല്ലെ
ടുത്ത്തിരിച്ചുംമറിച്ചും നോക്കുന്നു,
“അതു ഉരുളന്‍ കല്ലാണെങ്കില്‍ഒരിക്കലും
ഉറച്ചിരിക്കില്ലയെന്നു മനസ്സിലാക്കി
ക്കൊണ്ടു തന്നെഞാന്‍ഉറപ്പിച്ചു
വയ്ക്കുന്നു.“

ഇനിയും ഒരുകാലം ആവഴിയേ,
നടക്കേണ്ടി വന്നാലോ?അന്നു
“ആഫുള്‍സ്റ്റോപ്“മാറ്റി.. വീണ്ടും
എഴുത്തു തുടങ്ങാമല്ലോ,അല്ലേ?
പുതിയവരികളെഴുതുന്നതിനേ
ക്കാളും എളുപ്പമല്ലേ?പഴയ
വരികള്‍ തന്നെ തുടരുന്നത്.

ഇവിടെയാണെന്റെ പ്രിയ
സുഹൃത്തുക്കള്‍ ഉരുവിട്ട
പ്രയോഗം എന്നെ അലട്ടുന്നത്.
എവിടെ തുടങ്ങണം,
എവിടെ നിര്‍ത്തണം?


ശ്രീദേവിനായര്‍.

Sunday, July 13, 2008

തുടര്‍ച്ച

മറക്കാന്‍ ശ്രമിച്ചതു പലതുമെന്നെ
വേട്ട യാടുന്നുവോയെന്നചിന്ത,
സമാധിഅവസ്ഥ യില്‍പ്പോലു
മെന്നെഅലോസരപ്പെടുത്തുന്നു.
ഞാന്‍ ഒരിക്കലും എന്റെസ്മ്രിതി
പഥത്തില്‍ കടന്നു വരാന്‍
അനുവദിക്കാത്തപലതും നഷ്ട
ബോധ മുണ്ടാക്കുന്നുയെന്നയറി
വെന്നെയേതോ മാസ്മരലോക
ത്തിലെ പടവുകളില്‍ കയറ്റി
യിറക്കുന്നൂ...

കരകാണാക്കടലായ മനസ്സില്‍ഞാനെന്നും
കണ്ടുകാണാതിരിക്കുന്നയെന്റെമോഹങ്ങ
ളെകാണാതെനടിക്കുമ്പോഴുമവയെന്നില്‍
ആഴ്ന്നിറങ്ങികാഴ്ചയാകുന്നകൌതുകം
ഞാന്‍ അറിയാതെയറിഞ്ഞുനില്‍ക്കുന്നൂ..

നീയാരാണ്,ഏതുസമയത്താണെന്നിലേക്ക്
ഒഴുകിയെത്തിയത്?ഒഴുകിയെന്നത്ശരിയാ
വില്ലെന്നെനിക്കറിയാം,കാരണംഞാന്‍
കടലായിരുന്നെങ്കില്‍,നീനദിയായിയെന്നി
ലേക്കിറങ്ങിവന്നേനേ..പക്ഷേ?ഞാന്‍
അഗാധതയെയൊളിപ്പിക്കാന്‍ കഴിവുള്ള
കടലല്ലാ..ഞാന്‍ എന്നെത്തന്നെയൊളിപ്പി
ക്കാന്‍ശ്രമിക്കുന്നമിഥ്യാബോധത്തിന്റെ
കൂരിരുട്ടായ വെറും മരുഭൂമിമാത്രമാണ്..

എന്നിലൊരുനീരുറവയുണ്ടാകില്ലയെന്ന
അറിവെന്നിലെ വികാരങ്ങളെവേരോടെ
തന്നെചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളില്‍
തളിരിടാന്‍ അനുവദിക്കാതെകുഴിച്ചുമൂടി
യതു നീഒരിക്കലും അറിഞ്ഞുകാണില്ലല്ലോ?

നീഒരുകുളിര്‍ജലസ്രോതസ്സായിയെന്നിലെത്തു
മെന്നപ്രതീക്ഷസ്വപ്നത്തിലെങ്കിലുംഞാന്‍
അറിഞ്ഞിരുന്നെങ്കില്‍ നിനക്കു വേണ്ടി
മരുഭൂമിയില്‍,ആഞ്ഞടിക്കുന്ന താപക്കാ
റ്റേറ്റ്,തളരാതെ മുള്‍ച്ചെടിത്തുമ്പിലെ
ഒരുപൂവായിഞാന്‍ തപസ്സ് ചെയ്തേനേ..

തുടരും

Saturday, July 12, 2008

അറിവ്

അനന്തതയിലേയ്ക്ക് നോക്കിയിരിക്കാ
നാവില്ലയെന്റെഅജ്ഞതയിലെ വികാ
രങ്ങള്‍ക്ക്.അവ അറിവിന്റെപാലാഴി
യായിത്തീരാന്‍,ഞാന്‍ കാത്തിരിക്കുന്ന
ത് മൌഢ്യമായയെന്റെസങ്കല്പങ്ങളില്‍
മാത്രമാണുതാനും...

ഞാനെന്നും ഉറക്കമുണര്‍ന്നു നോക്കുന്നത്
മുറ്റത്തെപൂച്ചെടികളെമാത്രമല്ല,ആകാശത്തു
നിരന്നു നില്‍ക്കുന്ന സുന്ദരമായ നീല
മേഘങ്ങളേയുംകൂടിയാണെന്നചിന്തതന്നെ
എന്റെ സിരകളില്‍ കുളിര്‍മ്മയേകുന്ന
ഒരുകാലം,എന്നിലുണര്‍ത്തിയിരുന്നൂ...

കണ്ണാടിമാളികയ്ക്കുള്ളിലെ കാഷായ
വസ്ത്രധാരിയായഞാന്‍,ഈകൊടും
തപസ്സ്യക്കൊടുവില്‍കണ്ടുമുട്ടുന്നതു
കേവലംനൈമിഷിക സുഖത്തിന്റെ
കപടതനിറഞ്ഞഈലോകത്തുള്ളവ
തന്നെയാണെന്ന അറിവെന്നെയെന്നും
വേട്ടയാടുന്നൂ.....

തുടരും....

Thursday, July 10, 2008

രണ്ടാംഭാഗം

അപ്പുറത്തെ കാബിനിലെ അപ്പുക്കുട്ടന്‍
സാര്‍. സ്റ്റെനൊ,യെ നോക്കുന്നതു
പോലെയല്ല ഞാന്‍ ലീലയെ നോക്കി
യിരുന്നത്. ഞാന്‍ നേരത്തെതന്നെ
പറഞ്ഞില്ലേ? ഞാന്‍ വളരെനീറ്റായി
മാത്രമേ എല്ലാ പേരോടും ഇട
പെടാറുള്ളൂ.

അതാ ലീല വരുന്നൂ.പത്തു മണികഴി
ഞ്ഞതിലുള്ള പേടി മുഖത്തുകാണാം.
വിയര്‍ത്തു കുളിച്ചു ഓടിയാണു
വരവ്. ഇതുവരെയും ജീവിതത്തില്‍
ആരും ലീലയെ നോക്കിയിരുന്നുകാണില്ല.
അങ്ങനെ ഒരു പ്രതീക്ഷലീലയ്ക്കും
കാണില്ല.തരക്കേടില്ലാത്ത രൂപം.,പക്ഷേ?
എന്തെങ്കിലും ആകട്ടെ,എന്റെ പ്രശ്നം.
ഇപ്പോളതൊന്നുമല്ലല്ലോ?അല്ലെ?

സൌന്ദര്യം,അതു പോയ്
ത്തുലയട്ടെ, ഞാനും സുന്ദരി
യല്ലെ?എനിക്ക് ഇപ്പോള്‍
വേണ്ടതു അതൊന്നുമല്ലല്ലോ?
നോക്കാം, ലീല എത്തിക്കഴിഞ്ഞു.....

നൂറു രൂപയില്‍ കുറവു വിലയുള്ള
സാരി.പാവം,വിലകുറഞ്ഞ ബാഗ്.
കഷ്ടം...,അതു തുറന്ന്,ചോറ്റു പാത്രം
ഷെല്‍ഫില്‍ വയ്ക്കുന്നൂ..വിയര്‍പ്പു
തുടയ്ക്കാന്‍ പുറത്തെടുത്ത കര്‍ച്ചീഫ്
കണ്ട് ഞാനൊന്നു പകച്ചു..

ലീല കുട്ടികളുടെ പഴയ സോക്സ്,
കൊണ്ടു പോലും ഇങ്ങനെയു
മൊരു ഉപയോഗം നടത്തുന്നത്
ഞാന്‍ ഇന്നാണ്ആദ്യമായി
അറിഞ്ഞത്.കൊള്ളാം...

എനിക്കു കരച്ചില്‍ വന്നു.ക്ഷീണിച്ചു
കസേരയില്‍ ഇരുന്ന്.തലമേശമേല്‍
ചാരി ലീല കുറേസമയമിരുന്നൂ..
ഞാനും ലീലയെ നോക്കി ഇരുന്നൂ....

അതാ ലീല എണീറ്റു,അപ്പുറത്തെ
സരള സൂപ്രണ്ടിന്റെ മേശയ്ക്കടു
ക്കലോട്ട് നടന്നു തുടങ്ങീ..
ഇനി ലീലയ്ക്ക്.വിശ്രമമില്ലാ...

ലീലയുടെ വള്ളിച്ചെരുപ്പിന്റെ,
ശബ്ദം വരാന്തയില്‍ കേട്ടു
കൊണ്ടേ യിരുന്നൂ..ആശബ്ദത്തില്‍
ഞാന്‍ ഉണര്‍ന്നു,അയ്യോ..വേണ്ടാ..
എനിക്ക് ഒരിക്കലും അങ്ങനെ
ആകേണ്ടാ...

ഞാന്‍ ഫയല്‍ തുറന്നു, നോക്കാം?
സമയം ഇഷ്ടം പോലുണ്ട്,പക്ഷേ?
എന്റെ സംശയം ഇനിയും...
ബാക്കീ.. ഉത്തരമില്ലാത്ത
സംശയങ്ങള്‍ എന്നെ
അലട്ടി ക്കൊണ്ടേയിരുന്നൂ...

ഓര്‍മ്മകള്‍ചെറുപ്പകാലങ്ങളി
ലേയ്ക്ക് കുതിച്ചു,പുറകിലോട്ടു
കുതിക്കാനാണ്, ഇപ്പോള്‍
എന്റെ മനസ്സിന്.താല്പര്യം...
ഞാന്‍ ചെറുപ്പത്തില്‍
ഇങ്ങനെയായിരുന്നില്ല
ആളുകളെയെന്നല്ല,ഒരു
ഈച്ചയെ പ്പോലും നോക്കാന്‍
നിന്നില്ല,കാരണം അതിനുള്ള
സമയം ഇല്ലായിരുന്നൂ,
പുസ്തകം,പരീക്ഷ, ക്ലാസ്സ്,....
ഇതിനിടയില്‍ ഞാന്‍
പലതും മറന്നൂ..
കൂട്ടുകാരെ,മറന്നു,
എന്തിന്,ഒന്നു
പ്രേമിക്കാന്‍ കൂടി?
പച്ചസാരിയ്ക്ക്,നീലബ്ലൌസിട്ട്,
വാരിവലിച്ച്, സാരിചുറ്റി
ഞാന്‍ ദിവസവും ഓടി...
നല്ല ജോലി കിട്ടി.
സന്തോഷിച്ചപ്പോള്‍,
നഷ്ടങ്ങളുടെ കണക്കു
എന്നെ,കരയിപ്പിച്ചു..

അമ്മയുടെ ഉപദേശം
ഞാന്‍ അനുസരിച്ചു,
നാട്ടിലും.വീട്ടിലും.നല്ലതായീ..
പക്ഷേ? പഴയകാര്യങ്ങള്‍
ഓര്‍ക്കുമ്പോള്‍.ഒരു രസം..
അമ്മ പറഞ്ഞതില്‍,ഞാന്‍
അനുസരിക്കാത്ത ഒരേ
ഒരു കാര്യം, ഇത് മാത്രം..,
ആളുകളേ നോക്കി വേണം
ജീവിക്കാന്‍...,ആഒന്നു
കൂടി ബാക്കി വേണ്ട......
മനസ്സ്,മന്ത്രിച്ചു,
ശരീരം അനുസരിച്ചു..
ഞാന്‍ കണ്ണാടി തുടച്ചു,
കണ്ണില്‍ വച്ചു.ഫയല്‍
അടച്ചു വയ്ച്ചു.
ഇന്നത്തെ ജോലി ഇനി
നാളെ,
ജീവിക്കാനും.മറന്നു,
ആളുകളെ നോക്കാനും,
മറന്നൂ..ഒന്നിനും സമയം
കിട്ടിയില്ല...
ഇനിയെങ്കിലും....
ഹാഫ് ഡോറിനുള്ളില്‍
മറഞ്ഞിരുന്ന് ഞാന്‍
ഇടനാഴിയില്‍ കൂടി
പോകുന്നവരെ ഒന്നൊന്നായ്
ശ്രദ്ധയോടെ,നോക്കിയിരുന്നൂ...


Wednesday, July 9, 2008

ഓഫീസര്‍

ആളുകളെ നോക്കിവേണം
ജീവിക്കാനെന്ന്, അമ്മ പറയും.
അവരെനോക്കി ജീവിക്കാന്‍
ഞാനെന്നും ശ്രമിച്ചിരുന്നു.
പക്ഷേ?ആരെയെന്നു
മാത്രം അറിയില്ലാ.

ഒരുപാടുപേരെ ഞാന്‍ ദിവസേന
കാണാറുണ്ട്. എന്റെഓഫീസില്‍.
രാവിലെമുതല്‍ വൈകിട്ടുവരെ.
എന്റെ,റൂമിലുമെത്രയോപേര്‍
വന്ന്പോകാറുണ്ട്, പക്ഷേ?

ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന
ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്ന
തോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചു
ശബ്ദം കേള്‍ക്കാതെ കടന്നുവരുന്ന
പ്യൂണ്‍ സുദര്‍ശനന്‍ മുതല്‍
അഞ്ചുമണിവരെ എത്രയോപേര്‍..

ഞാന്‍ ഇവരെയെല്ലാം എന്റെ
പട്ടികയില്‍ ചേര്‍ത്തു.
പക്ഷേ?ഇതില്‍ ആരെ?
കുറച്ചുസമയം ജോലിയും,
കൂടുതല്‍കുശലവുമായ്
നടക്കുന്ന സൂസിയായാലോ?
എന്തായാലും സൂപ്രണ്ട്
സൂസിയെ നോക്കാം,

നല്ല ചന്തം,നല്ലവേഷം,അതിനൊത്ത
ആഭരണം. സൂസി അടിവച്ചടിവച്ച്
നടക്കുന്നതുതന്നെ, ഒരു ആനച്ചന്തം..
ചെരുപ്പിന്റെ ശബ്ദം, അകലെ വച്ചേ
ആളുകള്‍ക്കറിയാം. ആരാധകരെ
നോക്കി പുഞ്ചിരിയുമായ് കടന്നു
വരുന്നസൂസി..കേമിയാണെന്ന ഭാവം..
പക്ഷേ?അത്രയും വേണ്ടാ..ഉത്തരവും
മനസ്സില്‍ തന്നെ ഉണ്ടായീ..ഇത്രയും
നാളത്തെ സല്‍പ്പേരു കളയേണ്ടാ..

റ്റൈപ്പിസ്റ്റ്,ലീലയായാലോ?
മനസ്സ്,പൂര്‍ണ്ണമായും യോജിച്ചു
പാവം ലീല. മര്യാദക്കാരി.
ആരോടും ഒന്നിനുമില്ല.വരും
ജോലിചെയ്യും പോകും.പത്തു
മണിക്ക് ഹാജര്‍. പക്ഷേ?
ഉത്തരം കിട്ടുന്നതിനു മുന്‍പ്തന്നെ,
ഞാന്‍ എന്റെ മുന്‍പിലിരുന്ന
ഫയലുകളെല്ലാം മാറ്റിവച്ചു.
എന്തു ചെയ്യുമ്പോഴും ശ്രദ്ധ
വേണമെന്ന് അമ്മ പറഞ്ഞതു
വീണ്ടും ഓര്‍മ്മിച്ചു...

ഹാഫ് ഡോറിന്റെ വിടവില്‍ക്കൂടി
ഞാന്‍ ആകാംക്ഷയോടെ,
നോക്കിയിരുന്നൂ...
തുടരും